കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്തെ കൊളളയടിക്കുന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യയുടെ ജനപ്രീതിയെ ഭയപ്പെടുന്നു. അതിനെ മറികടക്കാനാണ് എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ നേരിയ കുറവ് വരുത്തിയത്. കാത്തിരുന്ന് കാണുക, ഇനി പെട്രോളിന്റെയും ഡീസലിന്റെയും സാധനങ്ങളുടെയും വില കുറയ്ക്കാന്‍ ഇന്ത്യ അവരെ നിര്‍ബന്ധിക്കും.
മോദി അധികാരത്തിലെത്തിയ ശേഷം ഇന്ധന വില വര്‍ധനയ്ക്ക് റോക്കറ്റ് വേഗമാണ്. അന്ന് എൽപിജി സിലിണ്ടറുകളുടെ വില 300-400 രൂപയായിരുന്നു. പെട്രോൾ, ഡീസൽ വില 60 രൂപയോളവും. ഇപ്പോൾ എൽപിജി സിലിണ്ടറുകൾക്ക് 1000 രൂപയിലെത്തി. പെട്രോൾ-ഡീസൽ വില 120 രൂപയിലുമെത്തി
അതേസമയം, ബസുടമകളുമായി ഗതാഗതമന്ത്രി ഇന്ന് വൈകുന്നേരത്തോടെ ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ബസുടമകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വത്തിലാണ്.
നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ, ഇന്ധന നികുതിയുടെ പേരിൽ കൊള്ളയടിക്കുമ്പോൾ സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്ക് നേർത്തൊരു ആശ്വാസമാകുവാൻ സംസ്ഥാന സർക്കാർ ഈടാക്കുന്ന മൂല്യവർദ്ധിത നികുതിയിൽ നിന്ന് പെട്രോളിന് 4 രൂപയും ഡീസലിനു 5 രൂപയും കുറയ്ക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനം അഭിനന്ദനീയമാണ്.
ഇന്ധന വില വര്‍ധനയില്‍ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതിനുപിന്നാലെ നവംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. പെട്രോളിനും ഡീസലിനുമുണ്ടായിരുന്ന എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയതോടെ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് പത്തുരൂപയും കുറഞ്ഞു.
റോഡ് ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.
നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിൽ രാഷ്ട്രീയാരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. പ്രശ്‌ന പരിഹാരത്തിന് ഇരു വിഭാഗങ്ങളും തയാറായിരുന്നു. എന്നാൽ മധ്യസ്ഥ ചർച്ചയ്ക്ക് സിപിഎം എം എൽ എയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
"നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല.
ഇന്ധനവിലയില്‍ ആനുപാതികമായ കുറവ് കേരളത്തിലും പ്രതിഫലിക്കും. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. സാമൂഹിക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ പണം ആവശ്യമാണ്. അതിനാല്‍ ഇന്ധന നികുതി പോലുള്ളവ കുറച്ച് മുന്‍പോട്ട് പോകാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കോസ്മെറ്റിക് ഉത്പന്നങ്ങളുടെ പട്ടികയില്‍ പെടുത്തി വെളിച്ചെണ്ണ 18 ശതമാനം നികുതി ചുമത്താനാണ് കേന്ദ്ര നീക്കം. ഇത് കേരളത്തിന്റെ തനത് ഉത്പാദന മേഖലയെ വളരെ പ്രതികൂലമായി ബാധിക്കും. 500 ഗാമിന് മുകളിലുള്ള അളവുകള്‍ ഭക്ഷ്യ ഉപയോഗത്തിനുള്ളതായി കണക്കാക്കി, നികുതി അഞ്ച് ശതമാനത്തില്‍ നിര്‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
പെട്രോളിനും -ഡീസലിനും നിരന്തരം വിലവര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റോഡുകള്‍ ഇന്ന് കാല്‍മണിക്കൂര്‍ നേരം നിശ്ചലമായി. റോഡുകളില്‍ ഇറങ്ങിയ വാഹനങ്ങള്‍ കൃത്യം പതിനൊന്നു മണിക്ക് വഴിയില്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്
ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാനാണ് അടിസ്ഥാന വിലയേക്കാൾ അധിക നികുതി കേന്ദ്രസർക്കാർ ഈടാക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുക.
പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു
ഈ മാസം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി. ഇന്നത്തെ വില വർധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു.
കഴിഞ്ഞ യുപിഎ ഭരണകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്ക് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില കുറവായിരിക്കുമ്പോഴും ഇന്ധനവില ഉയര്‍ന്ന നിരക്കിലാണെന്ന് പിസി ശര്‍മ്മ പറഞ്ഞു.
രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.
കൊച്ചിയിൽ പെട്രോളിന് 83.99 രൂപയും ഡീസൽ 78.01 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2.70 രൂപയും ഡീസലിന് 3.63 രൂപയുമാണ് കൂടിയത്.
കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. ഡീസലിന് 13 രൂപയും പെട്രോളിന് 10 രൂപയും എക്സൈസ് തീരുവ കൂട്ടിയതോടെ ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി.
വില കുത്തനെ കുറഞ്ഞപ്പോൾ ഇതിന്റെ ആനുകൂല്യം ഉപയോക്താക്കൾക്ക് നല്കാന് കമ്പനികള്‍ തയ്യാറാവുകയോ, അവരെക്കൊണ്ട് കുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയോ ചെയ്തില്ല. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്ന നടപടി.